26 April Friday

പരുന്ത് പ്രാഞ്ചി 8 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023

കണ്ണൂര്‍> കുപ്രസിദ്ധ മോഷ്ടാവ് പരുന്ത് പ്രാഞ്ചി എന്ന പരിയാരം സ്വദേശി കണ്ണമ്പുഴ വീട്ടില്‍ ഫ്രാന്‍സിസ് (56) പൊലീസ് പിടിയില്‍. നൂറ്റി മുപ്പത്താറോളം മോഷണ കേസുകളിലെ പ്രതിയായ ഇയാള്‍ വീണ്ടും പിടിയിലാവുന്നത് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ്. ജനല്‍ വഴി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.

ചാലക്കുടിയിലും പരിസരങ്ങളിലും രാത്രികാലങ്ങളില്‍ ഉഷ്ണംമൂലം ജനല്‍ തുറന്നിട്ട് ഉറങ്ങുന്നവരുടെ ആഭരണങ്ങള്‍ മോഷണം പോകുന്ന സംഭവങ്ങള്‍ പതിവായിരുന്നു.തുടര്‍ന്ന് ലഭിച്ച പരാതികളിന്മേല്‍ ഉണ്ടായ അന്വേഷണത്തിനൊടുവിലാണ് പരുന്ത് പ്രാഞ്ചി പിടിയിലായത്.

ചാലക്കുടി മോസ്‌കോയിലെ വീട്ടില്‍ ജനലിലൂടെ കയ്യിട്ട് മോഷണം നടന്നതിനെ തുടര്‍ന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഫ്രാന്‍സിസിനെ കുടുക്കിയത്.പരുന്തിനെപ്പോലെ നിമിഷാര്‍ദ്ധത്തില്‍ മോഷണം നടത്താന്‍ വിരുതനായ ഫ്രാന്‍സിസ് പിടിക്കപ്പെടുമെന്ന് കണ്ടാല്‍ ഓടി രക്ഷപെടാന്‍ ശ്രമിക്കും. ഇയാള്‍ പതിനാലു വര്‍ഷത്തോളം ജയില്‍ ശിക്ഷയും മുമ്പ് അനുഭവിച്ചിട്ടുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top