27 April Saturday
എഐ കാമറ: തിങ്കൾ രാവിലെ എട്ടുമുതൽ പിഴ

ഇരുചക്രവാഹനത്തിൽ 12 വയസിന്‌ താഴെയുള്ള കുട്ടിക്ക്‌ ഇളവ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

തിരുവനന്തപുരം> സംസ്ഥാനത്ത്‌ എഐ ( നിർമിത ബുദ്ധി)സംവിധാനത്തോടെ പ്രവർത്തിക്കുന്ന കാമറകൾ കണ്ടെത്തുന്ന ട്രാഫിക്‌ നിയമലംഘനങ്ങൾക്ക്‌ തിങ്കൾ രാവിലെ എട്ടുമുതൽ പിഴ ചുമത്തി തുടങ്ങുമെന്ന്‌ ഗതാഗതമന്ത്രി ആന്റണി രാജു . ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത , കൃത്യത എന്നിവ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ വിദഗ്‌ധസമിതിയുടെ റിപ്പോർട്ട്‌ അനുസരിച്ച്‌ 726 കാമറകളിൽ 692 എണ്ണമാണ്‌ പ്രവർത്തനസജ്ജമായത്‌. റോഡ്‌ നിർമാണം മൂലം മാറ്റി സ്ഥാപിക്കേണ്ടവ , റോഡപകടം മൂലം കേടുപാടുകൾ സംഭവിച്ചത്‌, സമന്വയിപ്പിക്കുന്നതിലെ പൊരുത്തകേട്‌ എന്നിവമൂലമാണ്‌ 34 കാമറ സംവിധാനം പ്രവർത്തനസജ്ജമാകാൻ വൈകുന്നത്‌. ഇവയും ഉടൻ പ്രവർത്തനസജ്ജമാക്കും.

അടിയന്തര സാഹചര്യത്തിലൊഴികെ മന്ത്രിമാർക്കും വിഐപികൾക്കും ഇളവുണ്ടാകില്ല. ഇരുചക്ര വാഹനങ്ങളിൽ 12 വയസ്സിന് താഴെയുള്ള ഒരു കുട്ടിയെകൂടി യാത്ര ചെയ്യാൻ അനുവദിക്കുന്നതിന് ആവശ്യമായ നിയമ ഭേദഗതി നടത്താൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നതുവരെ വയസ്സിന് താഴെയുള്ള ഒരു കുട്ടികൂടെ യാത്ര ചെയ്യുന്നതിന് പിഴ ഈടാക്കില്ല. ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന നാലുവയസുമുതലുള്ള കുട്ടികൾക്ക്‌ ഹെൽമറ്റ്‌ ഉണ്ടാകണം.

പിഴ സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക് ജില്ലാഎൻഫോഴ്സ്മെന്റ് ആർടിഒ യ്ക്ക് അപ്പീൽ നൽകാം. ഓൺലൈനായി അപ്പീൽ നൽകാനുള്ള സംവിധാനം രണ്ട്‌ മാസത്തിനകം ഒരുക്കും. ക്യാമറ സിസ്റ്റം സ്ഥാപിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും ക്യാമറ സിസ്റ്റത്തിലൂടെ ദിവസേന കണ്ടെത്തുന്ന റോഡ് നിയമലംഘനങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ മോട്ടോർ വാഹനവകുപ്പ്‌ പ്രസിദ്ധീകരിക്കും. പ്രതിദിനം ശരാശരി 2.43 ലക്ഷം ട്രാഫിക്‌ നിയമലംഘനങ്ങളാണ്‌ റിപ്പോർട്ട്‌ ചെയ്യുന്നത്‌. 25000 പിഴ നോട്ടീസ്‌ അയക്കാനുള്ള സംവിധാനമുണ്ട്‌. മോട്ടോർവാഹവകുപ്പിന്റെ വെബ്‌സൈറ്റിൽനിന്നും പിഴവിവരം അറിയാനാകും. വാർത്താസമ്മേളനത്തിൽ അഡീഷണൽ ട്രാൻസ്‌പോർട്ട്‌ കമീഷണർ പ്രമോജ്‌ ശങ്കരും പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top