മാനന്തവാടി
അർഹമായ പെൻഷൻ തുക ലഭിക്കാതായതോടെയാണ് തവിഞ്ഞാൽ പഞ്ചായത്തിലെ കാട്ടിമൂല സ്വദേശിനി ത്രേസ്യാമ്മ അദാലത്തിനെത്തിയത്. മന്ത്രി എം ബി രാജേഷിനെ കണ്ട് സങ്കടങ്ങൾ ബോധിപ്പിച്ചു. 2019 മുതൽ പെൻഷൻ കൃത്യമായി കിട്ടുന്നില്ല. 600 രൂപ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. യഥാസമയം മസ്റ്ററിങ് നടത്താത്തതിനാലാണ് പെൻഷൻ തടഞ്ഞതെന്നറിഞ്ഞ് കഴിഞ്ഞ തവണ മസ്റ്ററിങ് നടത്തി കുടിശ്ശിക അനുവദിച്ചു. എന്നാൽ, പണം ലഭിച്ചില്ല. പരാതികേട്ട മന്ത്രി ഉടൻ കുടിശ്ശിക വിതരണംചെയ്യണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തുടർനടപടിക്കുശേഷം തുക വേഗം അനുവദിക്കുമെന്ന് ത്രേസ്യാമ്മയ്ക്ക് ഉറപ്പും നൽകി. ഏറെ നാളത്തെ കാത്തിരിപ്പ് യാഥാർഥ്യമായ സന്തോഷത്തിലാണ് ഇവർ മടങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..