ഗൂഡല്ലൂർ
നീലഗിരി ജില്ലാ കലക്ടർ എസ് പി അമൃതിനെ ജൂലൈ 26ന് ഫോണിൽ വിളിച്ച് ബോംബ് ഭീഷണി മുഴക്കിയ ഡൽഹി സ്വദേശിയെ ഊട്ടി പൊലീസ് പിടികൂടി. നിതിൻ ശർമ (40) ആണ് അറസ്‌റ്റിലായത്.
ഊട്ടി ടൗൺ സർക്കിൾ ഇൻസ്പെക്ടർ മണിക്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് തഞ്ചാവൂരിൽ ലോഡ്ജിൽനിന്നാണ് ഇയാളെ പിടികൂടിയത്. ഊട്ടി കോടതി റിമാൻഡ് ചെയ്തു. ഡൽഹി, ഹരിയാന, കേരള, രാജസ്ഥാൻ, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിൽ വിവിധ കേസുകളിൽ ജയിൽവാസം അനുഭവിച്ചയാളാണ് നിതിൻ ശർമയെന്ന് പൊലീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..