മാനന്തവാടി
മാനന്തവാടി നഗരസഭയിലെ പയ്യമ്പള്ളി കുറുക്കൻമൂല റോഡ് തകർന്നു. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡ് നന്നാക്കാൻ നഗരസഭാ ഭരണസമിതി തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്.
റോഡിന്റെ പ്രാധാന്യം മനസ്സിലാക്കി പിഡബ്ല്യുഡിക്ക് വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർ വിപിൻ വേണുഗോപാൽ കത്ത് നൽകിയിരുന്നു. ഈ കത്ത് അംഗീകരിക്കാനോ തീരുമാനമെടുക്കാനോ ഭരണസമിതി തയ്യാറായിട്ടില്ല.
റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടതിനാൽ ചരക്കുവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുത്തുന്നത് പതിവാണ്. ഈ റോഡിനോടനുബന്ധിച്ചുള്ള മുഴുവൻ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളും ഉന്നത നിലവാരത്തിലേക്ക് ഉയർത്തിയതിനാൽ ഈ വഴി വാഹനങ്ങൾ കൂടുതലാണ്. കോഴിക്കോട് ഭാഗത്തുനിന്നും കർണാടകത്തിലേക്ക് പോകേണ്ട വാഹനങ്ങൾ പൂർണമായും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. കർണാടകത്തിൽനിന്നും നിരവധിയായ ചരക്ക് വാഹനങ്ങളും ഈ റോഡ് ആശ്രയിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..