ഗൂഡല്ലൂർ
തൊഴിലാളികളെ ഭീതിയിലാക്കി തേയിലത്തോട്ടങ്ങളിൽ പകലും കാട്ടാനകൾ. ഓവേലി പഞ്ചായത്തിലെ വിവിധ തോട്ടങ്ങളിലാണ് കാട്ടാനകൾ കൂട്ടമായും ഒറ്റയ്‌ക്കും എത്തുന്നത്. തീറ്റയും വെള്ളവും തേടിയാണ് കാട്ടാനകൾ എത്തുന്നത്. കാട്ടുതീ പടരുകയും വനത്തിൽ തീറ്റയും വെള്ളവും ഇല്ലാതായതോടെയുമാണ് ആനകളുടെ വരവ് കൂടിയത്. തൊഴിലാളികൾ ഭയത്തോടെയാണ് ജോലി ചെയ്യുന്നത്. റോഡിലും ഇടവഴികളിലുമെല്ലാം കാട്ടാനക്കൂട്ടം എത്തുന്നുണ്ട്. വിദ്യാർഥികളുൾപ്പെടെയുള്ളവർ ഭീതിയിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..