പനമരം
ഓണം ബംബർ ലോട്ടറിയടിച്ചെന്ന അവകാശവാദവുമായി വന്ന പനമരം സ്വദേശി ഒടുവിൽ സംഭവം വിവാദമായതിൽ ക്ഷമാപണവുമായി രംഗത്ത്.
ദുബായിൽ ഹോട്ടൽ തൊഴിലാളിയായ പനമരം പരക്കുനിയിലെ സെയ്‌ദലവിയാണ് വീഡിയോ കോളിലൂടെ സമൂഹമാധ്യമത്തിൽ മാപ്പ് പറഞ്ഞത്. നാലാംമൈൽ സ്വദേശിയായ സുഹൃത്ത് വാട്‌സാപ് വഴി തമാശക്ക് അയച്ചു കൊടുത്ത ടിക്കറ്റ് ഉപയോഗിച്ച് തനിക്കാണ് ബമ്പറിടിച്ചതെന്ന് മറ്റൊരു സുഹൃത്തിനോട് പറയുകയായിരുന്നു.
ഇത് പിന്നീട് കൂടുതൽ പേരിലേക്ക് എത്തുകയുമായിരുന്നു. തനിക്ക് തെറ്റ് പറ്റിയതായുംൺ സെയ്‌ദലവി പറഞ്ഞു. ഗൂഗിൾപേ വഴി പണം നൽകി സുഹൃത്തിനെകൊണ്ട് ടിക്കറ്റ് എടുപ്പിച്ച സൈയ്‌ദലവിക്ക് വാട്‌സാപ് വഴി ബമ്പറടിച്ച ടിക്കറ്റ് ലഭിച്ചിരുന്നുവെന്നാണ് മാധ്യമങ്ങളോടടക്കം പറഞ്ഞത്. പിന്നീട് മരട് സ്വദേശി ജയപാലനാണ് ലോട്ടറിയടിച്ചതെന്ന് വ്യക്‌തമാവുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..