ബത്തേരി
സത്രംകുന്നിൽ വീണ്ടും കടുവാഭീതി. ബത്തേരി നഗരത്തിനകത്തെ ജനവാസകേന്ദ്രമായ സത്രംകുന്നിൽ ബുധൻ രാവിലെ ഏഴിനാണ് ആദ്യമായി പ്രദേശവാസി കിഴക്കേചാലിൽ രാംദാസ് കടുവയെ കണ്ടത്. വിവരം മറ്റുള്ളവരോട് പറഞ്ഞതോടെ നാട്ടുകാരും വനംവകുപ്പ് അധികൃതരും പരിശോധന നടത്തുന്നതിനിടെ ഒമ്പതോടെ സമീപത്തെ വനത്തിലെ കൊല്ലിയിൽ മൂന്ന് കടുവകളെ ഒന്നിച്ചുകണ്ടു. കഴിഞ്ഞ ദിവസം തൊട്ടടുത്ത മുള്ളൻകുന്നിലും കടുവയെ കണ്ടിരുന്നു. കാട്ടാനകളും കടുവകളും മുമ്പും സത്രംകുന്നിലും മുള്ളൻകുന്നിലും ഇറങ്ങിയിരുന്നു. ടൗണിലെ ദേശീയപാതയിൽനിന്ന് 300 മീറ്റർ മാത്രം മാറിയാണ് വനാതിർത്തിയുള്ളത്. വനപാലകർ പ്രദേശത്ത് പരിശോധനയും കാവലും തുടരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..