കൽപ്പറ്റ
മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ വർഗീയ നിലപാടാണ് കേരളയാത്രയുടെ പരാജയത്തിന് കാരണമായതെന്ന് എംഎസ്‌എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാദിഖലിയുടെ അപക്വമായ നിലപാട് ലീഗിന്റെ മതേതരമുഖം നഷ്ടമാക്കി. വ്യത്യസ്‌ത മതനേതാക്കൾ, കലാ–-കായിക–-സാംസ്‌കാരിക നേതാക്കൾ എന്നിവരെയെല്ലാം ലീഗ് കേരളയാത്രയുടെ സൗഹാർദ യോഗങ്ങളിലേക്ക് ക്ഷണിച്ചിരുന്നു. യാത്ര പൂർത്തിയായ ജില്ലകളിലൊന്നും ആരും എത്തിയില്ല.
ഹാദിയ സോഫിയ വിഷയത്തിൽ വർഗീയനിലപാടുള്ള ലേഖനമാണ് സാദിഖലി തങ്ങൾ എഴുതിയത്. ഇത് ക്രൈസ്‌തവസഭകളെ മുസ്ലിം വിഭാഗങ്ങളിൽനിന്ന് അകറ്റി. ലവ് ജിഹാദ് അടക്കമുള്ള വിഷയങ്ങളിലും വർഗീയ സമീപനമാണ്.
റംസാൻ മാസത്തിൽ നടത്തിയ ഹാദിയ പിരിവ് ലീഗ് രാഷ്‌ട്രീയവൽക്കരിച്ചു. ഇതെല്ലാം സമൂഹത്തിൽ അവമതിപ്പുണ്ടാക്കി. മതപരമായ വിദ്യാഭ്യാസ യോഗ്യത ഇല്ലാതെയാണ് സമസ്‌തയുടേതടക്കമുള്ള പ്രമുഖ സ്ഥാനങ്ങളിൽ സാദിഖലി ഇരിക്കുന്നതെന്നും ഷൈജൽ ആരോപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..