കോറോം
തൊണ്ടർനാട് പഞ്ചായത്തിലെ മട്ടിലയത്ത് ആയുധധാരികളായ മാവോയിസ്‌റ്റുകളെത്തി. ചൊവ്വ വൈകിട്ട് പന്നിപ്പാട് കോളനിയിലാണ് ഒരു പുരുഷനും മൂന്ന് സ്‌ത്രീകളും ഉൾപ്പെടുന്ന സംഘം എത്തിയത്. ഇവിടുത്തെ തോട്ടിൽ മീൻ പിടിക്കാൻ പോയവരാണ് ആദ്യം മാവോയിസ്റ്റുകളെ കണ്ടത്. ഇവർ കോളനിയിലെ കാര്യങ്ങൾ അന്വേഷിച്ച് മടങ്ങി. പിന്നീട് രാത്രിയിൽ വീണ്ടും കോളനിയിൽ എത്തി. മൊബൈൽ ഫോണും പവർ ബാങ്കും ചാർജ് ചെയ്തു. ചായ ചോദിച്ചുവാങ്ങി കുടിച്ചു. അരിയും പലവ്യഞ്ജനങ്ങളും വാങ്ങിയാണ് തിരികെ പോയതെന്നും കോളനിക്കാർ പറഞ്ഞു.
മാവോയിസ്റ്റ് പ്രവർത്തകരായ സുന്ദരി, സന്തോഷ് തുടങ്ങിയവരാണ് വന്നതെന്നാണ് പൊലീസ് നിഗമനം. പ്രദേശത്ത് തൊണ്ടർനാട് പൊലീസ് പരിശോധന നടത്തുകയും കേസ് രജിസ്‌റ്റർ ചെയ്യുകയും ചെയ്‌തു. ഇതിന് മുമ്പും മട്ടിലയം ഉൾപ്പെടെ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മാവോയിസ്റ്റുകൾ എത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..