കൽപ്പറ്റ
ജി ല്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ടായിരം കടന്നു. ശനിയാഴ്‌ച 54 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 2010 ആയി.ഇതിൽ 1558 പേർ രോഗമുക്തരായി. നിലവിൽ 442 പേരാണ് ചികിത്സയിലുള്ളത്. 31 പേർ രോഗമുക്തി നേടി.
ശനിയാഴ്‌ച കോവിഡ് സ്ഥിരീകരിച്ച 54 പേരിൽ 48 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 6 പേർ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്.
രോഗം സ്ഥിരീകരിച്ചവർ
മേപ്പാടി സ്വദേശികളായ ഒമ്പത് പേർ (3 പുരുഷന്മാർ, 4 സ്ത്രീകൾ, 2 കുട്ടികൾ), മൂന്ന് പനമരം സ്വദേശികൾ (20, 26, 34), മൂന്ന് വാഴവറ്റ സ്വദേശികൾ (63, 43, 20), രണ്ട് മൂപ്പൈനാട് സ്വദേശികൾ( 37 26), പുത്തൂർവയൽ എ ആർ ക്യാമ്പിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി (31), പാക്കം സ്വദേശി (21), മൂന്ന് കാട്ടിക്കുളം സ്വദേശികൾ (51, 46, 45), പേരിയ സ്വദേശി (ഒരു വയസ്സുള്ള കുട്ടി), എടവക സ്വദേശികൾ (42, 45), അഞ്ചു തരുവണ സ്വദേശികൾ (40,22, 75, 1,7 വയസ്സുള്ള രണ്ട് കുട്ടികൾ), നല്ലൂർനാട് സ്വദേശി (41), വെള്ളമുണ്ട സ്വദേശിനികൾ (9, 54), കുണ്ടാല സ്വദേശിയായ ഒരു വയസ്സുള്ള കുട്ടി, ചീരാൽ സ്വദേശിനി (27), അപ്പപ്പാറ സ്വദേശികൾ (55, 51), ചുള്ളിയോട് സ്വദേശികൾ (27, 64), മീനങ്ങാടി സ്വദേശി (41), ബത്തേരി സ്വദേശികൾ (24 47), പടിഞ്ഞാറത്തറ സ്വദേശിനി (24), അമ്പലവയൽ സ്വദേശികൾ (18, 17), തൊണ്ടർനാട് സ്വദേശികൾ (62, 64) ഉറവിടം വ്യക്തമല്ലാത്ത എടവക സ്വദേശി (28) യുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ
വെള്ളിയാഴ്‌ച ബംഗളൂരുവിൽ നിന്ന് വന്ന കൽപ്പറ്റ സ്വദേശി (38), വാഴവറ്റ സ്വദേശി (24), കർണാടകയിൽ നിന്ന് വന്ന ലോറി ഡ്രൈവർ നൂൽപ്പുഴ സ്വദേശി (46), കർണാടകയിൽ നിന്ന് വന്ന വരദൂർ സ്വദേശി (22), അമ്പലവയൽ സ്വദേശി (21), അന്നുതന്നെ മൈസൂരിൽ നിന്ന് വന്ന മേപ്പാടി സ്വദേശി (20).
രോഗമുക്തി നേടിയവർ
6 മീനങ്ങാടി സ്വദേശികൾ, ചീരാൽ, മുണ്ടക്കുറ്റി സ്വദേശികളായ നാലു പേർ വീതം, ചുള്ളിയോട് സ്വദേശികളായ മൂന്നു പേർ, ചെതലയം, നെന്മേനി, പുതുശ്ശേരി കടവ് സ്വദേശികളായ രണ്ടുപേർ വീതം, ബത്തേരി, ചുണ്ടേൽ, വൈത്തിരി, കൽപ്പറ്റ, വാഴവറ്റ, ചെന്നലോട്, പൂതാടി സ്വദേശികളായ ഓരോരുത്തരും കോഴിക്കോട് ജില്ലയിലെ മാവൂർ സ്വദേശിയായ ഒരാളുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
247 പേർ പുതുതായി നിരീക്ഷണത്തിൽ
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ശനിയാഴ്‌ച പുതുതായി നിരീക്ഷണത്തിലായത് 247 പേരാണ്. 119 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 2896 പേർ. ഇന്നലെ വന്ന 59 പേർ ഉൾപ്പെടെ 490 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ജില്ലയിൽ നിന്ന് ശനിയാഴ്‌ച 2000 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 63423 സാമ്പിളുകളിൽ 60552 പേരുടെ ഫലം ലഭിച്ചു. ഇതിൽ 58542 നെഗറ്റീവും 2010 പോസിറ്റീവുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..