കൽപ്പറ്റ
മുണ്ടക്കൈ വനറാണി എസ്‌റ്റേറ്റിന്റെ മുകൾഭാഗത്ത് മണ്ണിടിഞ്ഞതായി സംശയം. ഞായർ രാത്രി എട്ടോടെ പുഴയിലുടെ മലവെള്ളം കുത്തിയൊലിച്ചെത്തി. പുഞ്ചിരിമട്ടം പാലത്തിന് സമീപം വെള്ളം ഗതിമാറി ഒഴുകി.
നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല. എസ്‌റ്റേറ്റിന്റെ മുകൾഭാഗം വനമാണ്. ഇവിടെയാകാം മണ്ണിടിച്ചിലുണ്ടായതെന്നാണ് പ്രദേശവാസികളുടെ നിഗമനം. രാത്രിയായതിനാൽ പോയിനോക്കാൻ സാധിച്ചിട്ടില്ല. പുഴയോരത്ത് താമസിക്കുന്ന ഏതാനും കു ടുംബങ്ങൾ രാത്രിയോടെ സുരക്ഷിയകേന്ദ്രത്തിലേക്ക് താമസം മാറ്റി. വനപാലകർ പ്രാഥമിക പരിശോധന നടത്തി.
2020ലെ വർഷക്കാലത്ത് ഇവിടെ വൻമണ്ണിടിച്ചിലുണ്ടായിരുന്നു. വലിയ നാശനഷ്ടങ്ങളും സംഭവിച്ചു. മുണ്ടക്കൈ, പുത്തുമല ഭാഗങ്ങളിൽ ഞായറാഴ്‌ച മഴ ശക്തമായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..