കൽപ്പറ്റ
നഗരത്തിൽ വീണ്ടും തെരുവുനായ ശല്യം രൂക്ഷമാകുന്നു. ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ദിവസങ്ങളായി അലയുകയാണ്. കഴിഞ്ഞ ദിവസം കൽപ്പറ്റ ടൗണിലെ വഴികാട്ടി റോഡിൽ വച്ച് വിദ്യാർഥിയെ തെരുവുനായ ആക്രമിക്കാൻ ശ്രമിച്ചു. നായയെ കണ്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയതിനാലാണ് രക്ഷപ്പെട്ടത്. വീട്ടുകാരുടെ നേരെയും നായ കുരച്ചുചാടി. ആനപ്പാലത്തിന് സമീപം ഓട്ടോയിൽ കയറുന്ന യാത്രക്കാർക്ക് നേരെയും തെരുവുനായ പാഞ്ഞടുത്തിരുന്നു. ഇരുചക്ര വാഹന യാത്രക്കാർക്കുനേരെയും കുരച്ചുചാടുന്നു. റോഡിന് കുറുകെ ചാടുന്നതും അപകട സാധ്യത വർധിപ്പിക്കുന്നു. തെരുവുനായകൾ കൂട്ടംകൂടി നടക്കുന്നതിനാൽ ചെറുത്തുനിൽപ്പും സാധ്യമല്ല.
നഗരത്തിലെത്തുന്ന കാൽനട യാത്രക്കാർ ഇതോടെ ഭീതിയിലാണ്. സ്കൂൾ വിദ്യാർഥികളും ഭീതിയിലാണ്. രാത്രിയായാൽ റോഡും വീട്ടുപരിസരങ്ങളും നായ്ക്കൾ കൈയടക്കും. തെരുവുനായ ശല്യത്തിനെതിരെ കർശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..