ബത്തേരി
വാഹനാപകടം നടന്ന സ്ഥലത്തെത്തിയ പൊലീസുകാരെ ആക്രമിക്കുകയും വാഹനം തകർക്കുകയുംചെയ്‌ത കേസിൽ അറസ്‌റ്റിലായ മൂന്ന് യുവാക്കളെ ബത്തേരി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാൻഡ് ചെയ്‌തു. മന്തൊണ്ടിക്കുന്ന് സ്വദേശികളായ കല്ലംകുളങ്ങജര രഞ്‌ജു (32), ചെമ്മിക്കാട്ടിൽ കിരൺ ജോയി (23), പൂതിക്കാട് സ്വദേശി പാങ്ങാേട്ടിൽ ധനൂഷ് (27) എന്നിവരാണ് റിമാൻഡിലായവർ.
ഞായർ രാത്രി ഒമ്പതരക്ക് ബീനാച്ചി പൂതിക്കാട് ജങ്‌ഷനിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച അപകടസ്ഥലത്തെിയ ബത്തേരി സ്‌റ്റേഷനിലെ എഎസ്‌ഐ തങ്കൻ (45), ഡ്രൈവർ അനീഷ് (34) എന്നിവരെയാണ് പ്രതികൾ മർദിച്ചത്. മർദനത്തിൽ തങ്കന്റെ പല്ല് നഷ്ടപ്പെടുകയും അനീഷിന്റെ കൈയുടെ എല്ലുപൊട്ടുകയുമുണ്ടായി.
ഇവർ സഞ്ചരിച്ച പൊലീസ് വാഹനത്തിന്റെ ചില്ലും പ്രതികൾ തകർത്തു. അറസ്‌റ്റിലായ പ്രതികളുടെ പേരിൽ പിഡിപിപി ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തായിരുന്നു കേസെടുത്തത്. പ്രതികൾ മുമ്പും ചില കേസുകളിൽ ഉൾപ്പെട്ടവരാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..