പുൽപ്പളളി
കാട്ടാന ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാർ മറിഞ്ഞ് യുവാക്കൾക്ക് പരിക്ക്. മുള്ളൻകൊല്ലി ചേലൂർ കുടിലിൽ -പറമ്പിൽ റെന്നി സെബാസ്റ്റ്യൻ (29), കുഞ്ചിറക്കാട്ട് ജോബിറ്റ് മാത്യു (32) എന്നിവർക്കാണ് പരിക്കേറ്റത്. -
തിങ്കൾ രാത്രി ഒമ്പതരയോടെ കേണിച്ചിറ–-പുൽപ്പള്ളി റോഡിൽ അതിരാറ്റ് കുന്നിനടുത്തായിരുന്നു സംഭവം.
മുട്ടിലിൽ പെയിന്റിങ് ജോലി കഴിഞ്ഞ് ഇരുവരും കാറിൽ വീട്ടിലേക്ക് പോകുകയായിരുന്നു. വളവ് തിരിയുന്നതിനിടയിലാണ് കാട്ടാനയുടെ മുമ്പിൽ പെട്ടത്. രക്ഷപ്പെടാനായി കാർ പിറകോട്ടെടുത്തപ്പോൾ കലുങ്കിൽ തട്ടി മറിഞ്ഞു. പരിക്കേറ്റെങ്കിലും ഇവർ ഡോർ തുറന്ന് ഓടിരക്ഷപ്പെട്ടു. ആന കാർ കുത്തിമറിച്ച് യുവാക്കളെ പിന്തുടർന്നു. ഈ സമയം മറ്റൊരു കാർ വന്നതോടെ ലൈറ്റ് കണ്ട ആന പിന്തിരിഞ്ഞു. പരിക്കേറ്റ റെന്നിയെയും ജോബിറ്റിനെയും കാർ യാത്രികരും പരിസരവാസികളും ചേർന്ന് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..