ബത്തേരി
മന്തൊണ്ടിക്കുന്നിൽ അടച്ചിട്ട വീട്ടിൽ നിന്നും 90 പവനും 43,000 രൂപയും കവർന്ന കേസിൽ പൊലീസ് അന്വേഷണം ഊർജിതം. ചൊവ്വാഴ്‌ചയാണ് സപ്‌ത റിസോർട്ട് റോഡിലെ ശ്രീഷ്‌മത്തിൽ ശിവദാസന്റെ വീടിന്റെ മുൻവാതിലിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ രണ്ടു മുറികളിലെ അലമാരകളിൽ സൂക്ഷിച്ച സ്വർണവും പണവും കവർന്നത്. വീട്ടുകാർ ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പെരിന്തൽമണ്ണയിൽ പോയ സമയത്തായിരുന്നു കവർച്ച. പരിശോധനക്കെത്തിച്ച പൊലീസ് നായ മണംപിടിച്ച് രണ്ട് കിലോമീറ്റർ അകലെ കാരക്കണ്ടി വരെ ഓടിയാണ് നിന്നത്. വിരലടയാള വിദഗ്ധരും പരിശോധനക്കെത്തി. പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ്, ബത്തേരി ഡിവൈഎസ്‌പി കെ കെ അബ്ദുൾ ഷെരീഫ്, സി ഐ കെ പി ബെന്നി എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..