മാനന്തവാടി
കാലവർഷത്തിൽ നടപ്പാതയിലേക്ക് തകർന്ന മതിലിന്റെ അവശിഷ്ടം നീക്കാത്തത് കാൽനട യാത്രക്കാർക്ക് ദുരിതമാകുന്നു. മാനന്തവാടി–-തലശേരി റോഡിൽ മാരിയമ്മൻ ക്ഷേത്രത്തിന് മുൻവശത്തെ നടപ്പാതയിലാണ് മതിലി ഇടിഞ്ഞുവീണത്. ദിവസങ്ങൾക്ക് മുമ്പ് തകർന്നു വീണ സ്വകാര്യവ്യക്തിയുടെ മതിലിലെ മണ്ണും അവശിഷ്ടവും ഇപ്പോഴും നടപ്പാതയിൽ കിടക്കുകയാണ്. ഗതാഗതത്തിരക്കേറിയ സ്ഥലത്താണിത്. കാൽനടയാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ട സാഹചര്യമാണ്. മണ്ണും കട്ടയും നീക്കംചെയ്യാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..