19 April Friday

വലിയ ശ്രദ്ധ വേണം; ഉയരുകയാണ്‌ 275 പേര്‍ക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020

 കൽപ്പറ്റ

 ജില്ലയിൽ ചൊവ്വാഴ്‌ച   275 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. 107 പേർ രോഗമുക്തി നേടി. 271 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 4 പേർ ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നുമായി എത്തിയതാണ്. 10 പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല.
ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 11170 ആയി. 9665 പേർ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 73 മരണം. നിലവിൽ 1432 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 730 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.
രോഗം 
സ്ഥിരീകരിച്ചവർ
പനമരം സ്വദേശികളായ 66 പേർ, പൂതാടി 36  , മീനങ്ങാടി 21  , മാനന്തവാടി 16  , കൽപ്പറ്റ 15 , പൊഴുതന, തരിയോട് 13 പേർ വീതം, വെള്ളമുണ്ട, എടവക 11 പേർ വീതം, കണിയാമ്പറ്റ 10 പേർ, പടിഞ്ഞാറത്തറ 9 പേർ, ബത്തേരി 8 പേർ, മൂപ്പൈനാട്, മേപ്പാടി, നൂൽപ്പുഴ 6 പേർ വീതം, നെന്മേനി, മുള്ളൻകൊല്ലി 5 പേർ വീതം, മുട്ടിൽ 4 പേർ, തവിഞ്ഞാൽ, തിരുനെല്ലി 3 പേർ വീതം, വൈത്തിരി, കോട്ടത്തറ 2 പേർ വീതവുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
നവംബർ 24ന് യുഎഇയിൽ നിന്ന് വന്ന മേപ്പാടി സ്വദേശികളായ രണ്ടുപേർ, നവംബർ 30 ന് മഹാരാഷ്ട്രയിൽ നിന്ന് വന്ന അമ്പലവയൽ സ്വദേശി, നവംബർ 20ന് പൂതാടിയിലെത്തിയ ബിഹാർ സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും എത്തി രോഗബാധിതരായത്.
107 പേർക്ക് രോഗമുക്തി
പുൽപ്പള്ളി സ്വദേശികളായ 5 പേർ, തരിയോട്, തൊണ്ടർനാട്, പനമരം 4 പേർ വീതം, തിരുനെല്ലി 3 പേർ, പടിഞ്ഞാറത്തറ, കണിയാമ്പറ്റ, വെങ്ങപ്പള്ളി, നെന്മേനി 2 പേർ വീതം, ബത്തേരി, പൂതാടി, തവിഞ്ഞാൽ, കൽപ്പറ്റ, എടവക സ്വദേശികളായ ഓരോരുത്തരും മൂന്ന് പന്തല്ലൂർ സ്വദേശികളും വീടുകളിൽ ചികിത്സയിലായിരുന്ന 71 പേരുമാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.
716 പേർ പുതുതായി നിരീക്ഷണത്തിൽ
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ  ബുധനാഴ്‌ച പുതുതായി നിരീക്ഷണത്തിലായത് 716 പേരാണ്. 726 പേർ നിരീക്ഷണക്കാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 8733 പേർ. 114 പേർ ഉൾപ്പെടെ 815 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ജില്ലയിൽ നിന്ന് ചൊവ്വാഴ്‌ച 2268 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 170743 സാമ്പിളുകളിൽ 170328 പേരുടെ ഫലം ലഭിച്ചു. ഇതിൽ 159158 നെഗറ്റീവും 11170 പോസിറ്റീവുമാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top