കൽപ്പറ്റ
ആദിവാസി യുവതിയെ ബലാത്സംഗംചെയ്ത കേസിലെ പ്രതിക്ക് 10 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കുഞ്ഞോം ഉദിരചിറ പുത്തൻ വീട്ടിൽ എൻ സി ഷിജിൻ കുമാർ എന്ന ഉണ്ണി (28)യെ ആണ് കൽപ്പറ്റ സ്പെഷ്യൽ ഫാസ്റ്റ്ട്രാക്ക് കോടതി സ്പെഷ്യൽ ജഡ്ജി എസ് കെ അനിൽകുമാർ ശിക്ഷിച്ചത്.
2018 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. വീടിന് സമീപം വയലിൽ ചപ്പ് പറിച്ചുകൊണ്ടിരുന്ന യുവതിയെ പ്രതി ബലമായി പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. തൊണ്ടർനാട് പൊലീസാണ് ശാസ്ത്രീയമായ അന്വേഷണത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി ബബിത ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..