തൃശൂർ
അസിസ്റ്റന്റ് പ്രൊഫസറായി ഏഴ് വർഷം ജോലി ചെയ്‌ത സ്വാശ്രയ എന്‍ജിനിയറിങ് കോളേജ് അധ്യാപകർക്ക് കരാർ പ്രകാരമുള്ള ശമ്പളം നൽകാൻ ഹൈക്കോടതി നിർദേശം.
ദിലീപൻ ബാലകൃഷ്‌ണൻ, അജീഷ് കരിപ്പത്ത് എന്നിവർ അഭിഭാഷകരായ പി ആർ വിജയകുമാർ, എം കെ അലക്‌സ് എന്നിവർ മുഖേന നൽകിയ ഹർജിയിലാണ് ഉത്തരവ്. വിഷയത്തിൽ ഇടപെടാൻ സാങ്കേതിക സർവകലാശാല അധികൃതരോടും കോടതി നിർദേശിച്ചു. ഇതിനെതിരെ സ്വാശ്രയ എന്‍ജിനിയറിങ് കോളേജ് അധികൃതർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളി. ദിലീപൻ ബാലകൃഷ്‌ണന് 5.92 ലക്ഷവും അജീഷ് കരിപ്പത്തിന് 5.58 ലക്ഷം രൂപയും ശമ്പള കുടിശ്ശികയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..