ഇരിങ്ങാലക്കുട
സ്വകാര്യ ബസിൽവച്ച് കോളേജ് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പൊലീസ് ഡ്രൈവർ അറസ്റ്റിൽ. പുല്ലൂർ ആനുരുളി കുണ്ടിൽ വീട്ടിൽ രതീഷ്‌മോനെ (38)യാണ് സി ഐ അനീഷ് കരീമും സംഘവും അറസ്റ്റ് ചെയ്തത്. തൃശൂരിൽ നിന്നും ഇരിങ്ങാലക്കുടയിലേക്കുള്ള യാത്രയ്ക്കിടെ മാപ്രാണത്തുവച്ചായിരുന്നു പെൺകുട്ടിയോട് മോശമായി പെരുമാറിയതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി ബഹളം വച്ചതിനെ ത്തുടർന്ന് സഹയാത്രികർ ഇയാളെ തടഞ്ഞു വയ്ക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കൊച്ചിയിൽ പൊലീസ് വകുപ്പിൽ അന്വേഷണ വിഭാഗത്തിൽ ഡെപ്യൂട്ടേഷനിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് പ്രതിയായ രതീഷ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..