തൃശൂർ
വലതുപക്ഷത്തിന്റെ സമ്പൂർണ പരാജയം നമ്മുടെ ദേശത്തിന്റെ ഭാവിക്ക് അനുയോജ്യമാണെന്ന് സച്ചിദാനന്ദൻ. കേരളം വലതുപക്ഷത്തിന്റെ വാട്ടർലൂ ആകണം. സംസ്ഥാന റവന്യൂ കലോത്സവത്തിന്റെ ഭാഗമായി കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവോത്ഥാനമെന്നത് ഭൂതകാലത്തെ അടഞ്ഞ അധ്യായമല്ല. അത് വർത്തമാനകാലത്തും സജീവമായി തുടർന്നുകൊണ്ടിരിക്കുന്ന ആഖ്യാനമാണ്. അതുകൊണ്ട് മൂല്യങ്ങൾക്കുവേണ്ടി നടത്തുന്ന സംവാദങ്ങൾ നവോത്ഥാന പ്രസ്ഥാനത്തിന്റെ തുടർച്ചയായി ഭാവിയിൽ വിലയിരുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ അധ്യക്ഷനായി.
റവന്യൂ മന്ത്രി കെ രാജൻ മുഖ്യാതിഥിയായി. കലക്ടർ ഹരിത വി കുമാർ ആമുഖഭാഷണം നടത്തി. എഴുത്തുകാരി ഡോ. ഖദീജ മുംതാസ്, അക്കാദമി നിർവാഹക സമിതി അംഗം ആലങ്കോട് ലീലാകൃഷ്ണൻ, ഇ എം സതീശൻ, എ എച്ച് സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..