തൃശൂർ
സംസ്ഥാനത്ത് അതിതീവ്രമഴയ്‌ക്ക് സാധ്യതയുള്ളതിനാലും മലയോര മേഖലകളിൽ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ നിലവിൽ ജില്ലയിലെ ക്യാമ്പുകളിൽ താമസിക്കുന്നവർ അവിടം വിട്ടുപോകരുതെന്ന് കലക്ടർ ഹരിത വി കുമാർ അഭ്യർഥിച്ചു. ഒരു ദിവസം മഴ മാറിനിന്നതോടെ ചില ക്യാമ്പുകളിലുള്ളവർ വീടുകളിലേക്ക് തിരികെ പോകാൻ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് അഭ്യർഥന. കലക്ടറുടെ നേതൃത്വത്തിൽ വിവിധ ക്യാമ്പുകൾ സന്ദർശിച്ചു. തൃപ്തികരമായ രീതിയിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നതെന്ന് ഹരിത വി കുമാർ പറഞ്ഞു. മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശത്തുള്ളവർ സുരക്ഷയെ മാനിച്ച് ക്യാമ്പുകളിലേക്ക് മാറണം. തലപ്പിള്ളി താലൂക്കിൽ ഇങ്ങനെ വരുന്നവരെ സ്വീകരിക്കാൻ അഞ്ച് ക്യാമ്പുകൾകൂടി സജ്ജമാക്കിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..