ഏങ്ങണ്ടിയൂർ
നീട്ടി വളർത്തിയ മുടി ക്യാൻസർ രോഗികൾക്ക് മുറിച്ചു നൽകി പതിനൊന്നുകാരൻ . മുടി നീട്ടിവളർത്തുക എന്ന ആഗ്രഹം യാഥാർഥ്യമാക്കിയെങ്കിലും അന്യന്റെ വേദനയ്‌ക്കു മുമ്പിൽ ആ മുടി മുറിച്ച് നൽകി മാതൃകയാവുകയാണ് പതിനൊന്നുകാരനായ ചേറ്റുവ സ്വദേശി മുഹമ്മദ് എന്ന മമ്മൂസ്. താലോലിച്ചു വളർത്തിയ മുടി മുറിച്ചുമാറ്റുന്നത് വേദനാജനകമെങ്കിലും മറ്റുള്ളവരുടെ സങ്കടങ്ങൾക്കു മുമ്പിൽ അത് ഒരു തടസ്സമായില്ല. ചേറ്റുവ വലിയകത്ത് സെക്കീറിന്റെയും ഷമിയുടെയും മകനാണ് മമ്മൂസ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..