തൃശൂർ
ഇസ്തിരിപ്പെട്ടിയിൽ വസ്‌ത്രങ്ങൾ തേച്ചുനൽകുന്ന പണിക്കിടയിലും പഠിച്ച് ഡോക്ടറേറ്റ് നേടിയ അമ്പിളിക്ക് അഭിനന്ദനവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവെത്തി. ഇരിങ്ങാലക്കുട കാരുകുളങ്ങര മാള്യേക്കപ്പറമ്പിൽ അമ്പിളി വിദൂര വിദ്യാഭ്യാസംവഴി മലയാളത്തിൽ ബിഎയു എംഎയും പാസായി. നെറ്റുമെടുത്തു. തുടർന്നാണ് പിഎച്ച്‌ഡിക്ക് അർഹയായത്. അമ്പിളിയുടെ വിജയകഥ കഴിഞ്ഞ ദിവസം ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നു.
മന്ത്രി അമ്പിളിയെ പൊന്നാടയണിയിച്ച് അനുമോദിച്ചു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ അച്ഛൻ നഷ്ടപ്പെട്ട അമ്പിളി ജീവിത പ്രായസങ്ങൾക്കിടയിലും പിഎച്ച്‌ഡി നേടിയത് അഭിമാനാർഹമാണെന്ന് മന്ത്രി പറഞ്ഞു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..