20 April Saturday

നിധിൽ വധം: വീണ്ടും അറസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 14, 2020

 

അന്തിക്കാട് 
മുറ്റിച്ചൂർ സ്വദേശി നിധിലിനെ വധിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ.  താന്ന്യം പെരിങ്ങോട്ടുകര  സ്വദേശി മൂത്രത്തിപ്പറമ്പിൽ എം എസ് അഖിൽ  (22), മണലൂർ സ്വദേശി ചിറയത്ത്  സി എസ് സായിഷ് (24)എന്നിവരെയാണ് അന്വേഷക സംഘം ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.
 കൃത്യം നിർവഹിച്ചശേഷം  ഒളിവിൽപോയ ഇരുവരും പൈസ തീർന്നതോടെ നാട്ടിലെത്തി  പൈസ സംഘടിപ്പിച്ച് തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു ശ്രമം. ഇതിനിടെ പെരിങ്ങോട്ടുകരയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.   ഇതോടെ നിധിൽ വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.  
നേരത്തെ അറസ്‌റ്റിലായ സനൽ, ശ്രീരാഗ്, അനുരാഗ് എന്നിവരെ  റിമാൻഡ്‌ ചെയ്തു.     കൊലപാതകത്തിൽ  ആറു പേർ പങ്കെടുത്തതായാണ് പൊലീസിന്റെ അനുമാനം.   
കൂട്ടുനിന്നവരേയും രക്ഷപ്പെടാൻ സഹായിച്ചവരെയും പൊലീസ് ചോദ്യം ചെയ്തുവരുന്നുണ്ട്.   കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത് ആറ് പേരാണെന്നും രണ്ട് പേരെക്കൂടി പിടികിട്ടാനുണ്ടെന്നും   പൊലീസ് പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top