തൃശൂർ
കാണികൾ പതിയെ താളം പിടിച്ചു തുടങ്ങി, ഓരോപാട്ട് കഴിയുമ്പോഴും അടുത്തത് കേൾക്കാനുള്ള ഊഴം കാത്തിരിക്കുകയായിരുന്നു തേക്കിൻകാട് മൈതാനത്ത് കൂടിനിന്ന സംഗീത പ്രേമികൾ. പഴയ മലയാളം പാട്ടുകൾ ഉൾപ്പെടെയുള്ള മനോഹരഗാനങ്ങൾ ആലപിച്ച് സംഗീതമഴ തീർത്തു "ആൽമരം' മ്യൂസിക് ബാൻഡ്. തൃശൂർ തേക്കിൻകാട് മൈതാനിയിൽ ബുധനാഴ്‌ച അരങ്ങേറിയ സംഗീത നിശ സംഗീതാസ്വാദകരെ ഒന്നടങ്കം കയ്യിലെടുത്തു.
കിസാൻസഭ അഖിലേന്ത്യാ സമ്മേളനത്തിന്റെ എക്സിബിഷൻ ഉദ്ഘാടന പരിപടിയുടെ ഭാഗമായാണ് "ആൽമരം' മ്യൂസിക്ക് ബാൻഡ് അരങ്ങേറിയത്. കൂട്ടത്തോടെയുള്ള ആലാപനരീതി പുതിയതും പഴയതുമായ പാട്ടുകൾക്ക് വ്യത്യസ്‌ത ഭാവം നൽകി. പാലക്കാട് ചെമ്പൈ മ്യൂസിക് കോളേജിലെ പൂർവ വിദ്യാർഥികളായ അജയ്, രോഹിൻ, അക്ഷയ്, പ്രണവ്, പ്രത്യുഷ്, സാരംഗ്, വൈഷ്ണവ്, അൻഷാദ്, ശങ്കർ, ശ്രീഹരി, ലിജു എന്നിവരാണ് ആൽമരം മ്യൂസിക് ബാൻഡിന്റെ നായകന്മാർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..