തൃശൂർ
മേലുദ്യോഗസ്ഥന്റെ കരണത്തടിച്ച പൊലീസുകാരനെ അന്വേഷണ വിധേയമായി സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്‌തു. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഗൺമാൻ ടി മഹേഷിനെയാണ് സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോകൻ സസ്‌പെൻഡ് ചെയ്‌തത്. മെയ് 29ന് രാത്രി മദ്യപിച്ചെത്തിയ മഹേഷ് മേലുദ്യോഗസ്ഥന്റെ താമസസ്ഥലത്തേക്ക് ഇരച്ചുകയറി വാതിൽ പൂട്ടി മർദിക്കുകയായിരുന്നു. അടിയേറ്റ മേലുദ്യോഗസ്ഥൻ മഹേഷിനെ തള്ളിമാറ്റിയാണ് മുറിയിൽനിന്ന് ഓടി രക്ഷപ്പെട്ടത്.
ലീവ് ചോദിച്ചത് അനുവദിച്ചില്ലെന്ന കാരണത്താൽ, അസഭ്യവർഷം ചൊരിഞ്ഞായിരുന്നു ഗുരുവായൂർ ടെമ്പിൾ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനെ മർദിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള ശ്രീവത്സം ഗസ്‌റ്റ് ഹൗസിലെ അനക്‌സായ പാഞ്ചജന്യത്തിലാണ് ടെമ്പിൾ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥൻ താമസിച്ചിരുന്നത്. സിപിഒ ആയ മഹേഷ് തുടർച്ചയായി അവധിയെടുക്കുന്നതിനാൽ, ഉദ്യോഗസ്ഥൻ തുടർന്നുള്ള അവധി നിഷേധിച്ചിരുന്നു. ഇദ്ദേഹ വടക്കേക്കാട് സ്‌റ്റേഷനിൽ ജോലിചെയ്യവേ നാട്ടുകാരുമായി തർക്കവും കൈയാങ്കളിയുമുണ്ടാക്കിയിരുന്നു. അടുത്തിടെയാണ് ഗുരുവായൂർ ടെമ്പിൾ സ്‌റ്റേഷനിലേക്ക് മാറ്റിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..