ചാലക്കുടി
മഴക്ക് ശമനം വന്നതും പുഴയിലെ ജലനിപ്പ് അൽപ്പം താഴ്ന്നതും ചാലക്കുടിക്കാർക്ക് ആശ്വാസം നല്കി. കഴിഞ്ഞ ദിവസംവരെ ഭീതിയുടെ മുൾമുനയിലായിരുന്നവർക്ക് വെള്ളി ആശ്വാസദിനമായി മാറി. പ്രളയം ഭയന്ന് ബന്ധുവീടുകളിൽ അഭയം തേടിയവർ ഉച്ചയോടെ തിരിച്ച് വീടുകളിലെത്തി. ചാലക്കുടിപ്പുഴയോട് ചേർന്നുള്ള കൂടപ്പുഴ ആറാട്ട് കടവ്, വെട്ടുകടവ് തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് കൂടുതലായും കഴിഞ്ഞ ദിവസം വീടൊഴിഞ്ഞുപോയത്. കഴിഞ്ഞ ദിവസം രാത്രിയോടെ വെള്ളം കയറുമെന്ന വാർത്ത പ്രദേശവാസികളെ ആശങ്കയിലാക്കിയിരുന്നു. ഈ ആശങ്കയാണ് ഇല്ലാതായത്. നഗരസഭയിലെ രണ്ട് ക്യാമ്പുകളിലായി 135പേരാണുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..