തൃശൂർ
അയലത്തെ ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ ലൈംഗിക അതിക്രമം ചെയ്തയാളെ ശിക്ഷിച്ചു. തൃശൂർ കാക്കിനിക്കാട് ആറ്റൂർ മഞ്ഞയിൽ വീട്ടിൽ കുര്യാക്കോസിനെയാണ് ഒമ്പത് വർഷം കഠിന തടവിന് തൃശൂർ ഒന്നാം അഡീ. ജില്ലാ ജഡ്ജ് പി എൻ വിനോദ് ശിക്ഷിച്ചത്. 60,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
ഓട്ടോ ഡ്രൈവറായിരുന്നു പ്രതി. പ്രായപൂർത്തിയാവാത്ത കുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയത്തു ചെന്ന് വെള്ളം ചോദിച്ച് അകത്തു കയറിയാണ് ഉപദ്രവിച്ചത്. തുടർന്ന് ഭയപ്പാടുമൂലം വീട്ടിൽ നിൽക്കാൻ സമ്മതിക്കാത്ത കുട്ടിയെ മഠത്തിലാക്കി. അവിടെനിന്ന് ക്രിസ്‌മസ് അവധിക്ക് വീട്ടിലെത്തിയ കുട്ടി വീണ്ടും പ്രതിയെ കണ്ട് പേടിച്ചു. വിവരം അമ്മയെ ധരിപ്പിച്ചു. തുടർന്നു വടക്കാഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. സംഭവം റിപ്പോർട്ട് ചെയ്യാനുള്ള കാലതാമസം പ്രതിഭാഗം വാദിച്ചപ്പോൾ കുട്ടിയുടെ ഐക്യു ടെസ്റ്റ് നടത്തി. ഇത്തരം കുട്ടികൾ പ്രതികരിക്കാനുള്ള കാലതാമസം പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ലിജി മധു ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..