ചാലക്കുടി
ചാലക്കുടിയിലും പരിയാരത്തും തീപ്പിടിത്തം. ചാലക്കുടിയിൽ കോൾഡ് സ്റ്റോറേജിനും പരിയാരത്ത് ഇരുനില വീടിനുമാണ് തീപിടിച്ചത്. ചാലക്കുടി ഫയർഫോഴ്‌സെത്തി രണ്ടിടത്തും തീയണച്ചു. രണ്ടിടത്തും ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ചാലക്കുടി മൂഞ്ഞേലിയിൽ കൈതവളപ്പിൽ വിജേഷിന്റെ കോൾഡ് സ്റ്റോളേജിനാണ് തീപിടിച്ചത്. ഫ്രീസർ, ഇൻവെർട്ടർ, ഫാനുകൾ, ബില്ലിങ് മെഷിൻ, ഫർണിച്ചർ തുടങ്ങിയവയെല്ലാം കത്തിനശിച്ചു. മൂന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. രാവിലെ 8.40ഓടെയാണ് സംഭവം. പരിയാരത്ത് ചാണ്ടി വീട്ടിൽ ദേവസ്സിക്കുട്ടിയുടെ വീടിനാണ് തീപിടിച്ചത്. വീട്ടുകാർ പുറത്തുപോയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
വീടിന്റെ പിറകിലെ വാതിൽ തകർത്താണ് ഫയർഫോഴ്‌സ് അകത്ത് പ്രവേശിച്ചത്. വീടിനകത്ത് സൂക്ഷിച്ചിരുന്ന സ്‌കൂട്ടർ, വയറിങ്, ഫർണിച്ചറുകൾ തുടങ്ങിയവയെല്ലാം കത്തിനശിച്ചു. ഫയർഓഫീസർ കെ ഹർഷയുടെ നേതൃത്വത്തിൽ ബിജു ആന്റണി, യു അനൂപ്, എസ് അതുൽ, നിഖിൽ കൃഷ്ണ, കെ കെ രാധാകൃഷ്ണൻ, ബാബു ജോൺ എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..