തൃശൂർ
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം അതിതീവ്രമായതിനെത്തുടർന്ന് ജില്ലയിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ദുരന്തനിവാരണ അതോറിറ്റി നിർദേശങ്ങൾ പുറപ്പെടുവിച്ചു. മത്സ്യബന്ധനത്തിന് പോയവരോട് തിരിച്ചെത്തുന്നതിനുള്ള അറിയിപ്പ് നൽകാൻ ഫിഷറീസ് വകുപ്പിനോട് കലക്ടർ നിർദേശിച്ചു.
ഉദ്യോഗസ്ഥർ ഏതു സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണമെന്നും നിർദേശമുണ്ട്. എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..