മുപ്ലിയം
ആസം സ്വദേശിയായ അഞ്ചു വയസ്സുകാരൻ മുപ്ലിയത്ത് വെട്ടേറ്റു മരിച്ച സംഭവത്തിൽ പ്രതിയായ 19-കാരനെ കോടതി കാക്കനാട് ബോസ്റ്റൽ സ്കൂളിലേക്കയച്ചു. ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കിയ പ്രതിയെ പ്രായം കണക്കിലെടുത്താണ് കാക്കനാട്ടേക്ക് അയച്ചത്.
മുപ്ലിയം ഗ്രൗണ്ടിന് സമീപത്തെ സ്വകാര്യ ടൈൽ നിർമാണ സ്ഥാപനത്തിൽ വ്യാഴാഴ്ച രാവിലെ ഏഴിനായിരുന്നു കുട്ടിയുടെ കൊലപാതകം. കുട്ടിയുടെ അമ്മ നജീമയുടെ പിതൃസഹോദരപുത്രനായ ജമാൽ ഹൊസൈനാണ് കൊല നടത്തിയത്. ഇയാളെ മറ്റു തൊഴിലാളികൾ ചേർന്ന് കെട്ടിയിട്ട് പൊലീസിന് കൈമാറുകയായിരുന്നു. തലയ്ക്കും കൈയ്ക്കും വെട്ടേറ്റ നജീമ അപകടനില തരണം ചെയ്തു.
ഇവരെ ചോദ്യം ചെയ്ത ശേഷമേ, ആക്രമിച്ചതിന്റെ കാരണം സംബന്ധിച്ച് വ്യക്തതയുണ്ടാവൂ എന്ന് വരന്തരപ്പിള്ളി പൊലീസ് എസ് എച്ച് എസ് ജയകൃഷ്ണൻ പറഞ്ഞു.
മരിച്ച നജിറുൾ ഇസ്ലാമിന്റെ കബറടക്കം വേലൂപ്പാടം പൗണ്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..