ചിറയിൻകീഴ്
കടയ്ക്കാവൂരിൽ വീടുകയറി മധ്യവയസ്‌കനെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ച രണ്ടു പേർ അറസ്റ്റിൽ. ശാർക്കര പൂത്തുറ ശിങ്കാരത്തോപ്പ് തരിശുപറമ്പ് പള്ളിപ്പുരയിടം വീട്ടിൽ പ്രിൻസ് (38), കടയ്ക്കാവൂർ തെക്കുംഭാഗം തെറ്റിമൂല ജീസസ് ഭവനിൽ മാർട്ടിൻ(38, ഫ്രെഡി) എന്നിവരെയാണ് കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു. കടയ്ക്കാവൂർ തെക്കുംഭാഗം തെറ്റിമൂല സ്കൈ ലാൻഡിൽ അലക്സാണ്ടർക്കാണ്(55) വെട്ടേറ്റത്.
അഞ്ചുതെങ്ങ് ബീച്ച് റോഡിൽ പരസ്യമായി പ്രതികൾ അസഭ്യം പറഞ്ഞത് അലക്സാണ്ടർ വിലക്കിയതാണ് ആക്രമണത്തിന് കാരണം. ഞായർ പകൽ 11 ഓടെ അലക്സാണ്ടറുടെ വീട്ടിലെത്തിയ പ്രതികൾ ഹാളിനുള്ളിൽ കയറി ഇരുമ്പ് പൈപ്പും വെട്ടുകത്തിയും ഉപയോഗിച്ച് വെട്ടിപരിക്കേൽപ്പിക്കുകയും ഭാര്യയെയും മകളെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. പരിക്കേറ്റ അലക്സാണ്ടർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വർക്കല ഡിവൈഎസ് പി നിയാസിന്റെ നേതൃത്വത്തിൽ വി അജേഷ്, എസ് എസ് ദീപു, ഡാനി, സജു, സിയാദ്, ശ്രീകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..