25 April Thursday

ബലിതർപ്പണം 28ന്
പുലർച്ചെ 2 മുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022
തിരുവനന്തപുരം
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീ‍ഴിലുള്ള ക്ഷേത്രങ്ങളിൽ 28നു പുലർച്ചെ രണ്ടുമുതൽ കർക്കടക വാവുബലി തർപ്പണത്തിന്‌ സൗകര്യമൊരുക്കും. 
 
തിരുവല്ലം, വർക്കല, ശംഖുംമുഖം, അരുവിക്കര, ആലുവ ശിവക്ഷേത്ര മണപ്പുറം, തിരുമുല്ലവാരം എന്നിവിടങ്ങളിലും നെയ്യാറ്റിൻകര ഗ്രൂപ്പിലെ വിവിധ ക്ഷേത്രങ്ങളിലും പിതൃതർപ്പണസൗകര്യമൊരുക്കും. തിരുവല്ലം ക്ഷേത്രത്തിൽ സ്ഥിരമായുള്ള ബലിത്തറകൾക്ക് പുറമെ ഒമ്പത്‌ താൽക്കാലിക ബലിപ്പുരയും സ്ഥാപിക്കും. വർക്കല പാപനാശം, തിരുമുല്ലാവാരം ക്ഷേത്രം, ആലുവ മണപ്പുറം എന്നിവിടങ്ങളിലും താൽക്കാലിക ബലിഷെഡുകൾ നിർമിക്കും. ക്ഷേത്രക്കുളങ്ങളും പു‍ഴക്കടവുകളുമുള്ള ദേവസ്വം ബോർഡിന്റെ മറ്റ് പ്രധാന ക്ഷേത്രങ്ങളിലും സൗകര്യമുണ്ടാകും. പുരോഹിതൻമാരെ ബോർഡ് നിയമിക്കും. 
 
ഏകോപനത്തിന്‌ ദേവസ്വം ഡെപ്യൂട്ടി കമീഷണർമാരെ സ്പെ ഷ്യൽ ഓഫീസർമാരായി നിയോഗിക്കും. സ്പെഷ്യൽ ഡ്യൂട്ടിക്കായി കൂടുതൽ ദേവസ്വം ജീവനക്കാരെയും ഗാർഡുമാരെയും താൽക്കാലിക ജീവനക്കാരെയും നിയോഗിക്കും. ദേവസ്വം ബോർഡ് ഉന്നതതല യോഗത്തിൽ പ്രസിഡന്റ്‌ കെ അനന്തഗോപൻ അധ്യക്ഷനായി. പി എം തങ്കപ്പൻ, ബി എസ് പ്രകാശ്, എസ് ഗായത്രീദേവി, അജിത്ത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top