മംഗലപുരം
കഠിനംകുളത്ത് മാരകായുധങ്ങളുമായി മൂന്ന് ഗുണ്ടകൾ പിടിയിൽ. തുമ്പ ആറാട്ട് വഴി ദാലിയ ഹൗസിൽ ലിയോൺ ജോൺസൺ(33), കുളത്തൂർ സ്റ്റേഷൻ കടവ് പനച്ചുംമൂട് വീട്ടിൽ അഖിൽ(22), കഴക്കൂട്ടം നെട്ടയക്കോണം എസ്എൽ ഭവനിൽ വിജീഷ്(36) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വർഷം തുമ്പയിൽ യുവാവിന്റെ കാൽ ബോംബെറിഞ്ഞ് തകർത്ത കേസിലെ പ്രതികളാണ് മൂവരും.
ലിയോൺ ജോൺസൺ ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി ഒരു ദിവസം കഴിഞ്ഞപ്പോഴാണ് ആയുധവുമായി പിടിയിലാകുന്നത്. ഗുണ്ടാ ആക്രമണം നടത്താനുള്ള പരിപാടി ആസൂത്രണം ചെയ്യുന്നതിനിടയിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരിചാറ കടവിന് സമീപത്തുവച്ചാണ് പ്രതികൾ പിടിയിലായത്.
ഇവരിൽനിന്നും വെട്ടുകത്തി, വടിവാൾ, മഴു തുടങ്ങിയവ കണ്ടെടുത്തു. പ്രതികൾക്ക് കഴക്കൂട്ടം, തുമ്പ, പേട്ട, അയിരൂർ, കഠിനംകുളം, മംഗലപുരം സ്റ്റേഷനുകളിൽ നിരവധി കേസുണ്ട്. ലിയോൺ ജോൺസന് മാത്രം 28 ഓളം കേസുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..