കോവളം
കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസിലെ സാക്ഷിക്ക് വധഭീഷണി. ലാത്വിയൻ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷി ശാന്തിപുരം സ്വദേശി പ്രദീപിന് നേർക്കാണ് വധഭീഷണിയുണ്ടായത്. പ്രദീപിന്റെ പരാതിയിൽ വണ്ടിത്തടം തിനവിള സ്വദേശി ജയപാലനെ അറസ്റ്റ് ചെയ്തു. ഇയാൾ പ്രതികളുടെ ബന്ധുവാണ്.
സാക്ഷി പറഞ്ഞതിന്റെ പേരിൽ ശിക്ഷ ലഭിച്ചാൽ വധിക്കുമെന്നുമായിരുന്നു ഭീഷണി. കോടതിയിൽ പ്രതികൾക്ക് അനുകൂലമായി കള്ളമൊഴി കൊടുക്കണമെന്നും ഭീഷണിപ്പെടുത്തി. ഭീഷണിയുടെ അടിസ്ഥാനത്തിൽ കേസിലെ സാക്ഷികളുടെ താമസസ്ഥലങ്ങളിൽ പ്രത്യേകം പൊലീസ് പട്രോളിങ് ഏർപ്പെടുത്തി. ജൂൺ ഒന്നിനാണ് വിചാരണയാരംഭിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..