ചിറയിൻകീഴ്
നിരോധിത സിന്തറ്റിക് ഡ്രഗ്സായ എംഡിഎംഎയും രണ്ടു കിലോ കഞ്ചാവുമായി ശനിയാഴ്ച പിടിയിലായ അഞ്ചു യുവാക്കളെ തുടരന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിൽ വാങ്ങുമെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി ഡി എസ് സുനീഷ് ബാബു.
ബംഗളൂരുവിൽ നിന്നാണ് നിരോധിത മയക്കുമരുന്നുകൾ കടത്തിക്കൊണ്ട് വരുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായേക്കും. അറസ്റ്റിലായവർ കഴിഞ്ഞ ആറു മാസമായി ലഹരി വിരുദ്ധ സേനയുടെ നിരീക്ഷണത്തിലായിരുന്നു. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ കണ്ടെത്തുമെന്ന് ആറ്റിങ്ങൽ ഡിവൈഎസ്‌പി അറിയിച്ചു. കഴിഞ്ഞ ഒരു വർഷക്കാലത്തിനിടെ ആറ്റിങ്ങൽ, ആലംകോട്, പോത്തൻകോട്, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നായിമാത്രം 700 കിലോയോളം കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതിനാൽ തന്നെ ഡാൻസാഫും പൊലീസും ഈ പ്രദേശങ്ങളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..