തിരുവനന്തപുരം
വ്യാജ കരം തീരുവ രസീത് നിർമിച്ച് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ ഇറങ്ങിയ യുവാവ് അറസ്‌റ്റിൽ.
മുട്ടത്തറ മാണിക്യവിളാകം ബദരിയ നഗർ ആറ്റരികത്ത് ബീമാ മൻസിലിൽ ഷാജഹാനെയാ (പന്നികുഴി ഷാജി– 36)ണ് വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
2019-ൽ ആയിരുന്നു സംഭവം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മൂന്ന് കോടതിയിൽ വിചാരണയിലിരിക്കുന്ന കേസിലെ പ്രതിയായി റിമാൻഡിൽ കഴിയുകയായിരുന്നു ഷാജഹാൻ.
മറ്റു രണ്ടു പേരുടെ സഹായത്തോടെ മുട്ടത്തറ വില്ലേജ് ഓഫീസിന്റെ വ്യാജ കരം തീരുവ രസീത് നിർമ്മിച്ച് കോടതിയിൽ സമർപ്പിച്ച് ജാമ്യം നേടുകയായിരുന്നു.
രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതിയിലെ ജൂനിയർ സൂപ്രണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വഞ്ചിയൂർ പൊലീസ് അന്വേഷണം ആരംഭിച്ചത്.
മറ്റു രണ്ടു പ്രതികൾ മുൻകൂർ ജാമ്യത്തിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..