തിരുവനന്തപുരം
വിഴിഞ്ഞം സംഘർഷത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവിനെ സന്ദർശിക്കാനെത്തിയ ബിജെപി നേതാവ് വി വി രാജേഷും സംഘവും ആശുപത്രിയിലെ നിയന്ത്രണങ്ങൾ ലംഘിച്ച് രോഗിയുടെ ഫോട്ടോയെടുത്തു. കാഷ്വാലിറ്റി അധികൃതർ ഫോട്ടോയെടുക്കാൻ പാടില്ലെന്ന് അറിയിച്ചതോടെ ക്ഷുഭിതനായ രാജേഷ് ജീവനക്കാരോട് തട്ടിക്കയറി.
ശനി രാത്രി എട്ടോടെയാണ് സംഭവം.
രോഗികളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്നതിനാൽ ആശുപത്രിക്കുള്ളിൽ ഫോട്ടോയെടുക്കുന്നത് നിരോധിച്ചിട്ടുണ്ട്. പത്ര ദൃശ്യ മാധ്യമങ്ങൾ പോലും ഈ നിബന്ധന അംഗീകരിച്ച് ആശുപത്രിക്കുള്ളിൽ കയറി ചിത്രമെടുക്കാറില്ല.
കാഷ്വാലിറ്റിയിലെ യെല്ലോസോണിൽ ചികിത്സയിലുള്ള മുല്ലൂർ സ്വദേശി ആദർശി (29) ന്റെ ചിത്രമാണ് രാജേഷ് എടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..