മംഗലപുരം
പോത്തൻകോട് വാവറയമ്പലത്ത് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച കഞ്ചാവ് മാഫിയാ സംഘത്തിലെ നാലുപേർ അറസ്റ്റിൽ. മംഗലപുരം സ്വദേശികളായ ഷെഹിൻ, അഷ്‌റഫ്, അൻസർ, മുരുക്കുംപുഴ സ്വദേശി മുഹമ്മദ് ഷിനാസ് എന്നിവരെയാണ് പിടികൂടിയത്. മുഹമ്മദ് ഷബിൻ എന്ന വിദ്യാർഥിയെയാണ് ഇവർ നിർബന്ധിച്ച് കഞ്ചാവ് വലിപ്പിച്ചത്. അതിനുശേഷം മർദിച്ച് 3000 രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തു. ഫോൺ തിരിച്ചുനൽകണമെങ്കിൽ 10,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഷബിൻ വീട്ടിൽ അറിയിച്ചത്. ഷബിന്റെ അമ്മ പൊലീസിൽ പരാതി നൽകി. ഇതറിഞ്ഞ സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ഷെഹിനും അൻസറും നിരവധി ക്രിമിനൽ കേസിൽ പ്രതികളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..