നേമം
വിവാഹം ക്ഷണിക്കാത്തതിനെച്ചൊല്ലി സൽക്കാരച്ചടങ്ങിനിടെ അതിക്രമം നടത്തി വധുവിന്റെ അച്ഛനെയും ബന്ധുക്കളെയും മർദിച്ച യൂത്ത് കോൺഗ്രസുകാർ അറസ്‌റ്റിൽ. ആറാം പ്രതി ആർസി സ്ട്രീറ്റ് തോട്ടത്തുവിളാകം മോളി ഭവനിൽ ബാബാജി (24), ഏഴാം പ്രതി തോട്ടത്തുവിളാകം വീട്ടിൽ ഷൈൻലിദാസ് (18) എന്നിവരെ ബാലരാമപുരം പൊലീസാണ് അറസ്റ്റ് ചെയ്‌തത്.
നവംബർ 12ന് രാത്രി ഏഴോടെ ബാലരാമപുരം സെന്റ് സെബാസ്‌റ്റ്യൻസ് ഓഡിറ്റോറിയത്തിലാണ് സംഭവം. ഉച്ചക്കട സ്വദേശിയുടെ മകളുടെ വിവാഹ റിസപ്ഷനിലെത്തിയ അക്രമിസംഘമാണ് കല്യാണം ക്ഷണിച്ചില്ല എന്നു പറഞ്ഞ് വധുവിന്റെ അച്ഛനുമായി തർക്കിച്ചത്. ഇതിനിടെ പുറത്തു നിന്നെത്തിയ സംഘം മണ്ഡപത്തിൽ അക്രമം അഴിച്ചുവിട്ടു. അക്രമത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വധുവിന്റെ അച്ഛൻ അനിൽകുമാർ (51) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ ഇരുപതോളം പേർക്കെതിരെ ബാലരാമപുരം പൊലീസ് കേസെടുത്തിരുന്നു. ഒന്നു മുതൽ ആറ് വരെ പ്രതികളായ അഭിജിത്ത്, രാഹുൽ, സന്ദീപ്, രാഹുൽ, വിവേക്, കൂട്ടുസൻ എന്നിവരെ ഇനിയും പിടികൂടാനുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..