കിളിമാനൂർ
വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.നഗരൂർ വലിയകാട് ഗോപിവിള കൊച്ചുവീട്ടിൽ മുബാറക് (20)ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
2022ലാണ് കേസിനാസ്പദമായ സംഭവം. പൊലീസ് പറയുന്നതിങ്ങനെ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയാണുണ്ടായത്. പ്രായപൂർത്തിയായതിന് ശേഷം പെൺകുട്ടി വിവാഹത്തെ കുറിച്ച് സംസാരിക്കുമ്പോൾ പലവിധ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. ഇതിൽ സംശയം തോന്നിയ പെൺകുട്ടി വീട്ടിൽ പറഞ്ഞതിനെ തുടർന്ന് വീട്ടുകാരാണ് കിളിമാനൂർ സ്റ്റേഷനിൽ പരാതി കൊടുക്കുന്നത്.
തുടർന്ന് പ്രതി ഒളിവിൽ പോകുകയായിരുന്നു. തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്. ആറ്റിങ്ങൽ ഡിവൈഎസ്‌പി ജി ബിനുവിന്റെ നേതൃത്വത്തിൽ സനൂജ്, വിജിത്ത് കെ നായർ, മഹേഷ്, ശ്രീരാജ്, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..