നെടുമങ്ങാട്
കോണ്‍ഗ്രസ് നേതാവിന്റെ മകനും സംഘവും കഞ്ചാവുപൊതികളുമായി പൊലീസ് പിടിയിൽ. ആനാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ആനാട് സുരേഷിന്റെ മകന്‍ വിഷ്ണു (21)വും മറ്റു രണ്ടുപേരുമാണ് നെടുമങ്ങാട് പൊലീസിന്റെ പിടിയിലായത്. സംശയകരമായ രീതിയില്‍ വ്യാഴം രാത്രി ആനാട് പുല്ലേക്കോണത്ത് സ്വിഫ്റ്റ് കാറില്‍ കണ്ടതിനെത്തുടര്‍ന്ന് നെടുമങ്ങാട് പൊലീസ് കാര്‍ പരിശോധിക്കുകയും കഞ്ചാവുപൊതികള്‍ കണ്ടെത്തുകയുമായിരുന്നു. മൂവരെയും അറസ്റ്റുചെയ്‌തു. കാറും കസ്റ്റഡിയിലെടുത്തു. വിഷ്ണുവിന് ജില്ലയിലെ കഞ്ചാവു കച്ചവടക്കാരുമായി ബന്ധമുണ്ടെന്നും ആനാട് എൻജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്നുണ്ടെന്നും സ്പെഷ്യല്‍ ബ്രാഞ്ചിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ വിവരം നെടുമങ്ങാട് പൊലീസിനും കൈമാറി. അതേ തുടര്‍ന്ന് വിഷ്ണുവിന്റെ നീക്കങ്ങളെ പൊലീസ് രഹസ്യമായി നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് വ്യാഴം ഇവര്‍ സഞ്ചരിച്ച കാർ പരിശോധിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..