വട്ടിയൂർക്കാവ്
കേശവദാസപുരത്തെ ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു.
സുഖപ്രദമായ സീറ്റുകൾ, ടെലിവിഷൻ, സ്നാക്സ് ബാർ, എഫ്എം റേഡിയോ, ഫ്രീ വൈഫൈ, മൊബൈൽ ചാർജിങ് സ്റ്റേഷൻ, സുരക്ഷാ കാമറ എന്നിവയോടെയാണ് കേന്ദ്രം നിർമിച്ചത്.
ബസുകളുടെ സമയക്രമം ടിവിയിൽ ലഭ്യമാക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഇവിടേക്കാവശ്യമായ വൈദ്യുതി ബസ് ഷെൽട്ടറിനു മുകളിലെ സോളാർ പാനലിൽനിന്നുമാണ് ലഭിക്കുന്നത്. പ്രമുഖ പരസ്യസ്ഥാപനമായ ദിയ അഡ്വർടൈസേഴ്സാണ് വി കെ പ്രശാന്ത് എംഎൽഎയുടെ നിർദേശപ്രകാരം കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. തുടർ പരിപാലനത്തിന്റെ ചുമതലയും ദിയയ്ക്കാണ്. പരസ്യ ഇനത്തിലുള്ള വരുമാനത്തിൽനിന്നാണ് ഇതിനുള്ള ചെലവ് കണ്ടെത്തുക.
ദിയ അഡ്വർടൈസേഴ്സ് മാനേജിങ് പാർട്‌ണർമാരായ മനോജ് കുമാർ, വി എസ് പ്രസാദ്, ക്രീയേറ്റീവ് ഡയറക്ടർ ഗിരീഷ് കുളത്തൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. കൗൺസിലർമാരായ ജോൺസൻ ജോസഫ്, ഡി ആർ അനിൽ, അംശു വാമദേവൻ, ടി പി റിനോയ്, കേരള കോൺഗ്രസ് (സ്കറിയാ തോമസ്) ജില്ലാ പ്രസിഡന്റ് തമ്പാനൂർ രാജീവ്, വെൺപകൽ ചന്ദ്രമോഹനൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..