തിരുവനന്തപുരം
വിവാഹ വാഗ്ദാനം നൽകി പതിനാലുകാരിയെ പീഡിപ്പിച്ചയാൾക്ക് 20 വർഷം കഠിന തടവും 50000 രൂപ പിഴയും. തമ്പാനൂർ സ്വദേശി രാജേഷിനെ (31) യാണ് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആർ ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം.
വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് തമ്പാനൂർ സ്വദേശിനിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. രണ്ട് വർഷം സ്വന്തം വീട്ടിൽ താമസിപ്പിച്ച് പീഡിപ്പിച്ചു. 2014ൽ പെൺകുട്ടി പനി പിടിച്ച് ആശുപത്രിയിലായി. എന്നാൽ രാജേഷ് പെൺകുട്ടിയെ കാണാൻ പോയില്ല. രാജേഷിന്റെ അമ്മയോട് തിരക്കിയപ്പോൾ 18 തികയുമ്പോൾ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി.
എന്നാൽ ഇയാൾ പിന്നീട് മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. തുടർന്ന് പെൺകുട്ടി കന്റോൺമെന്റ് സ്റ്റേഷനിൽ പരാതി നൽകി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയമോഹൻ, മുൻ പ്രോസിക്യൂട്ടറായിരുന്ന വൽസാ വർഗീസ് എന്നിവർ ഹാജരായി. പിഴതുക പെൺകുട്ടിക്ക് നൽകണം. കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും വിധിയിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..