തിരുവനന്തപുരം
വഴിയാത്രക്കാരിയായ യുവതിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചയാളെ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി. ആക്കുളം സ്വദേശിയായ സന്ദീപ് ഉണ്ണി (30)യാണ് പിടിയിലായത്. വ്യാഴം രാത്രി എട്ടോടെയാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ തൃശൂർ സ്വദേശിനിയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഡ്യൂട്ടി കഴിഞ്ഞ് ആക്കുളത്തെ താമസസ്ഥലത്തേക്കു മടങ്ങവെ യുവതിയെ യാതൊരു പ്രകോപനവുമില്ലാതെ മുഖത്തും തലയിലും ഇടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ഓടി മറഞ്ഞു. സംഭവമറിഞ്ഞ് മെഡിക്കൽ കോളേജ് പൊലീസെത്തി നടത്തിയ തെരച്ചിലിൽ ആക്കുളത്തു നിന്നു തന്നെ ഇയാളെ പിടികൂടി. യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സന്ദീപ് മുമ്പും സ്ത്രീകളെ ആക്രമിച്ച കേസിൽ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..