തിരുവനന്തപുരം
ആമയിഴഞ്ചാൻ തോടിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ജാർഖണ്ഡ് സ്വദേശി നഗർദീപ് മണ്ഡലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്ഥാന സർക്കാർ ഏർപ്പാടാക്കിയ ആംബുലൻസിലാണ് മൃതദേഹം കൊണ്ടുപോയത്. തൊഴിൽമന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങി. മേയർ ആര്യ രാജേന്ദ്രൻ, കലക്ടർ നവജ്യോത് ഖോസ, ലേബർ കമീഷണർ ഡോ. എസ് ചിത്ര എന്നിവരും ഒപ്പമുണ്ടായി. നഗർദീപിന്റെ കുടുംബത്തിന് എല്ലാസഹായവും നൽകുമെന്ന് മന്ത്രി സഹോദരൻ സകൽദീപിനെ അറിയിച്ചു. തൊഴിൽ വകുപ്പിൽനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും ധനസഹായം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..