തിരുവനന്തപുരം
മഴക്കെടുതിയിൽ ജില്ലയിൽ ഉണ്ടായത് 15.08 കോടിയുടെ കൃഷിനാശം. ചൊവ്വവരെ 625.66 ഹെക്ടർ കൃഷി നശിച്ചു. 5830 കർഷകരെ ബാധിച്ചു. മഴ ഏറ്റവും കൂടുതൽ ബാധിച്ചത് വാഴക്കൃഷിയെയാണ്. 11. 55 കോടിയുടെ നാശമുണ്ടായി. 2.65 കോടിയുടെ നെൽക്കൃഷിയും നശിച്ചു. പള്ളിച്ചൽ ബ്ലോക്കിലാണ് കൂടുതൽ നാശനഷ്ടം–-3.87 കോടി രൂപ. പാറശാല–- 3.05 കോടി, ആര്യൻകോട് –-2.49 കോടി എന്നിങ്ങനെയും പുളിമാത്ത്, നെയ്യാറ്റിൻകര ബ്ലോക്കുകളിൽ ഒരു കോടിക്കു മുകളിലുമാണ് നഷ്ടം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..