ആര്യനാട്
വസ്തു ഇടപാടിനെന്ന വ്യാജേന 26 ലക്ഷംരൂപ തട്ടിയെടുത്ത കേസിൽ മൂന്നുപേർ കോടതിയിൽ കീഴടങ്ങി. ആര്യനാട് താന്നിമൂട് പള്ളിവിളാകത്തു വീട്ടിൽ ടി ശ്രീജിത്, ആര്യനാട് കൊല്ലക്കുടിവിളാകത്ത് എസ് വിഷ്ണു, കൊക്കോട്ടേല ഈഞ്ചപ്പുരി ഉണ്ണി ഭവനിൽ ടി നന്ദു എന്നിവരാണ് നെടുമങ്ങാട് കോടതിയിൽ കീഴടങ്ങിയത്.
കേസിൽ പ്രതികളായ കോൺഗ്രസ് നേതാവുൾപ്പെടെ രണ്ടുപേരെ പൊലീസ് പിടികൂടിയിരുന്നു.
കോൺഗ്രസ് കാട്ടാക്കട ബ്ലോക്ക് സെക്രട്ടറിയായ പത്താം പ്രതി ബാലരാമപുരം തുമ്പോട് ആരോൺ സദനത്തിൽ സൂസൻ എന്ന സാമും 11–-ാം പ്രതി മാറനല്ലൂർ ചീനിവിള എൽആർ ഭവനിൽ രാഹുലുമാണ് കഴിഞ്ഞദിവസം പിടിയിലായത്.
അഞ്ച് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വസ്തു കച്ചവടത്തിനെന്നപേരിൽ വട്ടിയൂർക്കാവ് സ്വദേശി സുധീർ ജനാർദനനെ വിളിച്ചുവരുത്തി 20 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. മുൻകൂറായി ആറുലക്ഷം രൂപയും കൈപ്പറ്റിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..